top of page

ഓം ഹരി ശ്രീ ഗണപതയേ നമഃ 

                                                                

Malayalam is a Dravidian language with about 38 million speakers spoken mainly in the south west of India, particularly in Kerala and Kanyakumari District of Tamilnadu  the Laccadive Islands and other neighboring states, and also in Bahrain, Fiji, Israel, Malaysia, Qatar, Singapore, UAE and the UK.

Malayalam was first written with the Vattezhuttu alphabet (വട്ടെഴുത്ത് Vaṭṭezhttŭ), which means 'round writing' and developed from the Brahmi script. The oldest known written text in Malayalam is known as the Vazhappalli or Vazhappally inscription, is in the Vattezhuttu alphabet and dates from about 830 AD.

A version of the Grantha alphabet originally used in the Chola kingdom was brought to the southwest of India in the 8th or 9th century and was adapted to write the Malayalam and Tulu languages. By the early 13th century it is thought that a systemised Malayalam alphabet had emerged. Some changes were made to the alphabet over the following centuries, and by the middle of the 19th century the Malayalam alphabet had attained its current form.

As a result of the difficulties of printing Malayalam, a simplified or reformed version of the script was introduced during the 1970s and 1980s. The main change involved writing consonants and diacritics separately rather than as complex characters. These changes are not applied consistently so the modern script is often a mixture of traditional and simplified letters.Thunchaththu Ramanujan Ezhuthachan  is known as the father of modern Malayalam language.

Malayalam alphabet (മലയാളലിപി)

Vowels (സ്വരങ്ങൾ svarangal)

Malayalam

Vowel diacritics with ka

Malayalam

Consonants(വ്യഞ്ജനങ്ങൾ vyanjanam)

Malayalam

MALAYALAM

A selection of conjunct consonants

Malayalam

Numerals (അക്കങ്ങൾ akkan̄n̄alla)

Malayalam
                 
Prime minister------------------------------------------------------പ്രധാന മന്ത്രി
Minister of Defence---------------------------------------------- പ്രതിരോധ മന്ത്രി
Minister of Home Affairs----------------------------------------ആഭ്യന്തരമന്ത്രി
Minister of Road Transport and Highways--------------- റോഡ് ഗതാഗത, ദേശീയപാത മന്ത്രി
Minister of Finance----------------------------------------------  ധനകാര്യമന്ത്രി
Minister of Consumer Affairs--------------------------------- ഉപഭോക്തൃകാര്യ മന്ത്രി
Minister of Agriculture and Farmers Welfare------------ കൃഷി, കർഷകക്ഷേമ വകുപ്പ്  മന്ത്രി
Minister of Rural Development--------------------------------ഗ്രാമവികസന വകുപ്പ് മന്ത്രി
Minister of Law and Justice------------------------------------ നിയമ-നീതി വകുപ്പ് മന്ത്രി
Minister of Food Processing Industries-------------------- ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി
Minister of Social Justice and Empowerment------------ സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് മന്ത്രി
Minister of External Affairs------------------------------------- വിദേശകാര്യ മന്ത്രി
Minister of Human Resource Development--------------- മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി
Minister of Tribal Affairs----------------------------------------- ഗോത്രകാര്യ മന്ത്രി
Minister of Women and Child Development-------------- വനിതാ, ശിശു വികസന വകുപ്പ് മന്ത്രി
Minister of Health-------------------------------------------------- ആരോഗ്യ വകുപ്പ് മന്ത്രി
Minister of Family Welfare-------------------------------------- കുടുംബക്ഷേമ വകുപ്പ്  മന്ത്രി
Minister of Railways-----------------------------------------------റെയിൽവേ മന്ത്രി
Minister of Animal Husbandry----------------------------------മൃഗസംരക്ഷണ വകുപ്പ്  മന്ത്രി

CABINET MINISTERS മന്ത്രിസഭാ മന്ത്രിമാർ

MALAYALAM KAVITHAKAL

Padheyam – O N V Kurup

പാഥേയം – ഓ എന്‍ വി

വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചുകൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നൂ!
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ;
കവിതയുടെ ലഹരി നുകരുന്നൂ!
കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു-
വച്ചു പല്ലാങ്കുഴി കളിക്കുന്നൂ,
വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;-
നമ്മളും പിരിയുന്നു യാത്ര തുടര്‍ന്നൂ!

മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ?-പാടി-
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കൈയിലെ സ്വര്‍ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന-
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്‍റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നൂ!

മുറതെറ്റിയെത്തുന്നു ശിശിരം!
വിറകൊള്‍വൂ തരുനഗ്നശിഖരം!
ഒരു നെരിപ്പോടിന്‍റെ ചുടുകല്ലുകള്‍ക്കിടയില്‍
എരിയുന്ന കനലുകള്‍ കെടുന്നൂ.
വഴിവക്കില്‍ നിന്നേറിവന്ന വിറകിന്‍കൊള്ളി
മുഴുവനുമെരിഞ്ഞു തീരുന്നൂ.
ഒടുവിലെന്‍ ഭാണ്ടത്തില്‍ ഭദ്രമായ്‌ സൂക്ഷിച്ച
തുടുചന്ദനത്തുണ്ടു വിറകും
അന്ത്യമായ് കണ്ണുചിമ്മുമഗ്നിക്കു നല്‍കി ഞാന്‍
ഒന്നതിന്‍ ചൂടേറ്റു വാങ്ങി.

പാടുന്നു നീണ്ടൊരീ യാത്രയില്‍ തളരുമെന്‍
പാഥേയമാകുമൊരു ഗാനം!
ഒരു കപടഭിക്ഷുവായ് ഒടുവിലെന്‍ ജീവനെയും
ഒരു നാള്‍ കവര്‍ന്നു പറന്നുപോവാന്‍
നിഴലായി നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ!നീ മാറി നില്‍ക്കൂ!
അതിനുമുന്‍പതിനുമുന്‍പൊന്നു ഞാന്‍ പാടട്ടെ
അതിലെന്‍റെ ജീവനുരുകട്ടെ!
അതിലെന്‍റെ മണ്ണ് കുതിരട്ടേ,പിളര്‍ക്കട്ടേ,
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടെ!

Mazha – Madhavikutty

മഴ – മാധവികുട്ടി

എന്റെ നായ മരിച്ചപ്പോള്‍
ഒരു അഭിവൃദ്ധിയും നല്‍കാത്ത
ആ വീട്
ഞങ്ങള്‍ ഉപേക്ഷിച്ചു.
ആ ശവസംസ്‌കാരത്തിനും
റോസാച്ചെടികള്‍ രണ്ടു പ്രാവശ്യം പൂവിട്ടതിനുശേഷം
വേരുകളോടെ റോസാച്ചെടിയെ പറിച്ചെടുത്തു,
പുസ്തകങ്ങളോടും
വസ്ത്രങ്ങളോടും
കസേരകളോടുമൊപ്പം
വണ്ടിയില്‍ കയറ്റിക്കൊണ്ടുപോന്നു,
ഇപ്പോള്‍ ഞങ്ങള്‍ പുതിയ വീട്ടില്‍ താമസിക്കുന്നു.
ഇവിടെ
മേല്‍ക്കൂരകള്‍ ചോര്‍ന്നൊലിക്കുന്നില്ല;
എന്നാല്‍
ഇവിടെ മഴ പെയ്യുമ്പോള്‍
ആ ആളൊഴിഞ്ഞ വീടിനെ
മഴ നനച്ചു കുതിര്‍ക്കുന്നത്
ഞാന്‍ കാണുന്നു.
ആ പഴയ വീട് തകര്‍ന്നു വീഴുന്ന ശബ്ദം
ഞാന്‍ കേള്‍ക്കുന്നു.
അവിടെ എന്റെ നായ്ക്കുട്ടി
ഇപ്പോള്‍ തനിച്ചു കിടക്കുന്നു..

Agnipooja – Ayyappa Paniker

അഗ്നിപൂജ – അയ്യപ്പപ്പണിക്കര്‍

ആദിരാവിന്റെയനാദിപ്രകൃതിയി-
ലാരംഭമിട്ടോരസംസ്കൃതചിന്തയിൽ
നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും
ഭൂതപ്രപഞ്ചമൊരുക്കും സനാതന
കാലമതിന്റെ ചെതുമ്പലെരിഞ്ഞൊരു
നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ

സൂരചക്രത്തിലൊതുങ്ങി വിളങ്ങിയ
വീരരസത്തെപ്പകർന്നു കൊടുക്കയാൽ
തൻ കരൾ കൊത്തി വിഴുങ്ങുവാനെത്തുന്ന
വൻകഴുകന്റെ ചിറകടിയേല്ക്കിലും
ഞെട്ടാതദമ്യമായ്‌ തൽസിരാചക്രത്തി-
ലദ്ഭുതവീര്യമായ്‌ നിന്നതാണഗ്നി നീ

അഗ്നിസ്ഫുലിംഗമെ, നിന്നെ പ്രതീക്ഷിച്ചു
നിൽക്കുമിക്കാട്ടിലെ വന്മരക്കൊമ്പുകൾ
തങ്ങളിലുള്ള ജലാംശമൊരു ചുടു-
കണ്ണുനീരാവിയായ്‌ വിണ്ണിനു നല്കിയും
പിന്നെയും പിന്നെയും പച്ചപ്പൊടിപ്പുകൾ
തുന്നിവയ്ക്കുന്നതും നിൻ കരുണാമൃതം

പഞ്ചേന്ദ്രിയങ്ങളറുത്തു ഹോമിച്ചതാം
വൻ ചിതാജ്ജ്വാലതൻ ഗ്രീഷ്മാന്തരത്തിലും
നന്മയും തിന്മയും സ്നേഹമോഹങ്ങളും
ഒന്നായുറയുന്ന മഞ്ഞുകാലത്തിലും
വൻതപം ചെയ്തമരത്വം ലഭിക്കുന്ന
സഞ്ചിതപുണ്യപരിപാകമഗ്നി നീ

എന്നയലത്തെപ്പടിപ്പുര കാത്തിടു-
മെണ്ണവിളക്കിൻ തിരിയുടെ നാമ്പിലായ്‌
മഞ്ഞിൻ കുളിർമയുമോർമതൻ തുമ്പിലെ
മന്ദസ്മിതവുമായ്‌ നിൽക്കും വെളിച്ചമേ,
ആ വെളിച്ചത്തിന്റെ നേരിയ സൗഹൃദ-
മാധുരിയൂറിവരുന്നതുമഗ്നി നീ
കണ്ണുനീർ ദീർഘനിശ്വാസമായ്‌ മാറ്റിയും
കാളമേഘത്തെക്കടലാക്കിമാറ്റിയും
കല്ലും മലകളും കല്ലോലമാക്കിയും
കാലപ്രവാഹകളഗീതി പാടിയും
ഉദ്രസമാസ്മരവിദ്യുല്ലതികപോൽ
കത്തിനിൽക്കുന്ന മഹാശക്തിയാണു നീ

പണ്ടുകാലത്തു മറന്നിട്ടു പോന്നോരു
സംഹാരരാക്ഷസശക്തിശാപങ്ങളെ
ഒന്നിച്ചുകൂട്ടി ജ്വലിപ്പിച്ചു മാനവ-
ജന്മത്തിനുഗ്രവിപത്തായ്‌ വരുന്ന നീ
കണ്ണിമയ്ക്കുന്നതിൻ മുൻപിലീ വിശ്വങ്ങൾ
വെണ്ണീറിടുമണുസ്ഫോടനമായിടാം

ഖാണ്ഡവമെത്ര ദഹിച്ചു നീ, കൗരവ-
പാണ്ഡവരാജ്യങ്ങളെത്ര ദാഹിച്ചു നീ
സൂര്യാന്വയങ്ങളും ചന്ദ്രാന്വയങ്ങളും-
മാര്യപുരാതനത്വത്തിൽ ഹോമിച്ചു നീ
മായാവിവശതമായവ, പിന്നെയു-
മോരോതരം പുനഃസൃഷ്ടി മോഹിക്കയാം

ആൺമയിൽപ്പീലിയിൽ മാരിവിൽ ചാർത്തി നീ
ആൺകുയിൽ കണ്ഠം പ്രണയാർദ്രമാക്കി നീ
അന്തിവിൺമുറ്റത്തൊരായിരം കൈത്തിരി-
ത്തുമ്പും നനച്ചുകൊളുത്തി നിരത്തി നീ
ഇന്നെനിക്കോജസ്സുതന്നു നീ,യെന്റെയി-
പ്പെണ്ണിനൊരോമനച്ചന്തം വരുത്തി നീ

പുറ്റിനകത്തെ രസതന്ത്രവിദ്യയാൽ
ദുഷ്ടനാം കാട്ടാളനെക്കവിയാക്കിയും
ദുഷ്ടപൂർവങ്ങളല്ലാത്തോരനുഭവ-
സിദ്ധികൾ മുക്കുവക്ടാത്തനു നല്കിയും
സൃഷ്ടിയും സംഹാരവുമൊരുമിപ്പിച്ചു
വൃഷ്ടിയും വേനലും കൂട്ടിക്കൊരുത്തു നീ

ആദിരേതസ്സാ,യനാദ്യന്തവീചിയായ്‌
പ്രാചിപ്രതീചിപ്രണയപ്രതീകമായ്‌
ഈറ്ററതൊട്ടു ചുടലക്കളംവരെ-
ക്കൂട്ടുമറുക്കാതെയെന്നിഷ്ടതോഴനായ്
എന്നെയും നിന്നെയുമൊപ്പം ഭരിക്കുന്ന
ദിവ്യപ്രപഞ്ചവിധാനമാണഗ്നി നീ..

Oru Vattam Koodiyen – O N V Kurup

ഒരു വട്ടം കൂടിയെന്‍ – ഒ.എന്‍.വി കുറുപ്പ്‌

ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം

ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം

അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാന്‍ മോഹം

വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേ മോഹിക്കുവാന്‍… മോഹം..

Nee thanne jeevitham– Ayyappa Paniker

നീ തന്നെ ജീവിതം– അയ്യപ്പപ്പണിക്കർ

നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

നിൻ കണ്ണിൽ നിറയുന്നു നിബിഡാന്ധകാരം
നിൻ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം
നിന്നിൽ പിറക്കുന്നു രാത്രികൾ
പകലുകൾ നിന്നിൽ മരിക്കുന്നു സന്ധ്യേ

പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ ശുഭരാത്രി പറയാതെ
കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ
പുണരാതെ ചുംബനം പകരാതെ
മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ

വരുമെന്നു ചൊല്ലി നീ, ഘടികാരസൂചിതൻ
പിടിയിൽ നിൽക്കുന്നില്ല കാലം
പലതുണ്ട് താരങ്ങൾ, അവർ നിന്നെ ലാളിച്ചു
പലതും പറഞ്ഞതിൽ ലഹരിയായ് തീർന്നുവോ
പറയൂ മനോഹരീ സന്ധ്യേ

അറിയുന്നു ഞാനിന്നു
നിന്റെ വിഷമൂർച്ഛയിൽ
പിടയുന്നുവെങ്കിലും സന്ധ്യേ
ചിരി മാഞ്ഞു പോയെരെൻ
ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ
ഒരു സൗഹൃദത്തിന്റെ
മൃതിമുദ്ര നീയതിൽ കാണും

നീ തന്നു ജീവിതം സന്ധ്യേ
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോൾ
ഇതു കൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ
അലറാത്ത കടൽ, മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം
നിവരട്ടെ നിൽക്കട്ടെ സന്ധ്യേ

എവിടുന്നു വന്നിത്ര കടകയ്‌പു വായിലെ-
ന്നറിയാതുഴന്നു ഞാൻ നിൽക്കേ
കരി വീണ മനമാകെയെരിയുന്നു പുകയുന്നു
മറയൂ‍ നിശാഗന്ധി സന്ധ്യേ

ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി
പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീ-
യിനിയും വരൊല്ലേ വരൊല്ലേ

നീ തന്ന ജീവിതം നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ!

Onam – Murukan Kattakada

ഓണം – മുരുഗന്‍ കാട്ടാക്കട

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍കക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

ഇല്ലായ്മ കൊല്ലാത്ത യൌവ്വനങ്ങള്‍
മുറ്റത്തെ മുക്കിറ്റി മുത്തകങ്ങള്‍
മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാത്മാവ്
നഷ്ടപ്പെടാ ഗോത്ര സഞ്ചയങ്ങള്‍
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം
മാമ്പൂ മണക്കുന്ന നുഗ്ദബാല്യം
മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം
മാമ്പൂ മണക്കുന്ന നുഗ്ദബാല്യം
കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്കുവളയിട്ട
കൊച്ചു കൈ താളം പിടിയ്ക്കുന്ന കൂട്ടുകാര്‍
ഊഞ്ഞാലുയര്‍ന്നുയര്‍ന്ന ആകാശസീമയില്‍
മാവില കടിച്ചുകൊണ്ടൊന്നാമനായ നാള്‍
ഉച്ചയ്ക്ക് സദ്യയ്ക്ക് മുമ്പ് നെയ്യാറിന്റെ നെഞ്ചില്‍
നീര്‍ തെറ്റി കുളിക്കുറുമ്പോണം
മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

അച്ഛന്‍ ഉടുപ്പിച്ച കൊച്ചു മഞ്ഞക്കോടി
ചുറ്റി കിളിത്തട്ടുലഞ്ഞകാലം
അത്തമിട്ടത്തം മുതല്‍ പത്തു സ്വപ്നത്തിലെത്തും
നിലാവില്‍ ചിരിചന്തമോണം
മുത്തച്ഛനും മുല്ലവള്ളിയും സ്വപ്നത്തില്‍
മുട്ടിവിളിയ്ക്കുന്നൊരു ഉത്രാട രാത്രികള്‍
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

പൂക്കളും തേനും പഴം കണി ചന്തവും
കാട്ടികൊതിപ്പിച്ചു സസ്യജാലം
പാറിപ്പറന്നും ചിലമ്പി കുറുമ്പുകള്‍
കാട്ടി ചിരിപ്പിച്ചു പക്ഷിജാലം
കുഞ്ഞിളം ചൂടിന്റെ തൂവാല തുന്നി
പ്രഭാതം പതുക്കെ പുറം തലോടി
കോലാഹലങ്ങളില്‍ കോലായിലെ
കളി പന്തിന്റെ താളവും കവടിയോടീ
പൂവിന്നു പൂവിനു പൂവുതോടി
തൊടിയിലാടിപ്പറന്നു കുറുമ്പി കുരുന്നുകള്‍
പപ്പടം പൊരിയുന്ന മണവുമുപ്പേരികള്‍
പൊട്ടിത്തിളയ്ക്കുന്നടുക്കള തൊടികളില്‍
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

എന്നും ചിരിയ്ക്കിത്തൊരമ്മതന്‍ ചുണ്ടില്‍-
വന്നെന്നോ പിറക്കും സ്മിതതുമ്പയോണം
എന്നും ചിരിയ്ക്കിത്തൊരമ്മതന്‍ ചുണ്ടില്‍-
വന്നെന്നോ പിറക്കും സ്മിതതുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം
എന്നും ചിരിയ്ക്കിത്തൊരമ്മതന്‍ ചുണ്ടില്‍-
വന്നെന്നോ പിറക്കും സ്മിതതുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം
ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന
നല്‍ സത്യത്തിളക്കമാണോണം
ഒരുവരിയില്‍ ഒരു നിരയിലൊരുമിച്ചിരുന്നില
ചുരുളിലെ മധുരം നുണഞ്ഞതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയിലെ ഓണം വിളിയ്ക്കുന്നു പിന്നെയും
ഓര്‍മ്മയിലെ ഓണം വിളിയ്ക്കുന്നു പിന്നെയും
പൂക്കള്‍ വിളിച്ചില്ല, പാടം വിളിച്ചില്ല
ഊഞ്ഞാലുമില്ല, കിളിത്തട്ടുമില്ല
ഇലയിട്ടു മധുരം വിളമ്പിയില്ല
എങ്കിലും ഓര്‍മ്മയിലെ ഓണം വിളിയ്ക്കുന്നു പിന്നെയും
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍കക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

Onpatham Paadam – Murugan Kattakada

ഒമ്പതാം പാഠം – മുരുഗൻ കാട്ടാക്കട

പാഠം പടിച്ചിടം കൂട്ടുകാരെ
പാടം മറഞ്ഞു പറ മറിഞ്ഞു
പാടുപെട്ടുണ്ണുന്ന കാലവും മാഞ്ഞുപോയ്
പാതവക്കത്തെ മരത്തണൽ മാഞ്ഞുപോയ്
നേരം ഇരുണ്ടു വരുന്ന നേരം
പാടത്ത് തേക്കുപാട്ടൂർന്ന കാലം
നല്ലതു നല്ലപോൽ നല്ല നിലങ്ങളിൽ
നട്ടു നനച്ച് പുലർന്ന കാലം
ഒന്നാം കാലത്ത് ഓണനിലാവത്ത്
ഒച്ചയിലാതിര പാട്ടു വന്നു
രണ്ടാം കാലത്ത് രാമനു രാവണ
രാമായണക്കഥ കൂട്ടു വന്നു
മൂന്നാം കാലത്ത് മുക്കുറ്റി പൂക്കുന്ന
മുറ്റത്ത് കറ്റ മെതിച്ചുണർന്നു
നാലാം കാലത്ത് നട്ടു നനച്ചൊരു
നാരകം പൂത്തു നിലാവു പൂത്തു
അഞ്ചാം കാലത്ത് കാരയും ഞാറയും
കാറൽ കടുപ്പു കടിച്ചിറക്കി
ആറാം കാലത്ത് പാറയിൽ കേറി-
നിന്നസ്തമയം കണ്ടു കപ്പൽ കണ്ടു
പുസ്തകതാളിലെ ചെമ്പരുന്താകാശ-
ത്തട്ടിനു താഴെ പറന്നു കണ്ടു
റാകി പറക്കുന്നു ചെമ്പരുന്തേ
നീയുണ്ടു മാമാങ്ക വേല കണ്ടോ
ഏഴാം കാലത്ത് കൂട്ടുകാരാടൊത്തൊ-
രാറ്റിൻ കയത്തിൽ കുളിച്ചിറങ്ങി
എട്ടാം കാലത്ത് കുട്ടിയും കോലും
കിളിത്തട്ട് വട്ടു കളിച്ചുറഞ്ഞു..

MORE DETAILS WILL BE ADDED SOON

bottom of page